2014 ജനുവരി 30, വ്യാഴാഴ്‌ച

പ്രതികരിക്കാം പക്ഷേ..

വാതിൽക്കൽ പതിച്ച പ്രാർത്ഥന വായിച്ചുകൊണ്ടയാൾ വലതു കാൽ വെച്ച്‌ പള്ളിയിലേക്കു കയറി. തെളിഞ്ഞ വെള്ളത്തിൽ വുളൂ എടുത്ത്‌ ആത്മവിഷുദ്ധിയോടെ അയാൾ രണ്ടാം സ്വഫ്ഫ്ഫിന്റെ നടുവിൽ നിന്നു. നിറമന.സ്സോടെ ഇമാമിനെ പിന്തുടർന്നു.

രണ്ടാം റക്‌'അത്തിലെ അത്തഹിയ്യാത്തിൽ അയാളുടെ ഫോണടിഞ്ഞു. പാന്റ്സ്‌ ട്ടൈറ്റായതു കാരണം ഫോൺ ഒാഫ്ഫാക്കാൻ കുറച്ച്‌ സമയമെടുത്തു.
ഇമാം സലാം വീട്ടി, പിന്തുടർന്നവരും.
പ്രായം ചെന്ന ഒരാൾ അയാളോടു ദേഷ്യപ്പെടുകയും കയർക്കുകയും ചെയ്തു.
കാർണ്ണോ.ന്മാർ അയാളെ തുറിച്ചു നോക്കി.
ബാക്കിയുള്ളവർ അയാളെ മ.റ്റേ നോട്ടം നോക്കി.
ഇമാം ഒന്നും മിണ്ടിയില്ല.
അപമാനവും ദേഷ്യവും കാരണം അയാളുടെ മുഖം ചുവന്നു.
അയാൾ പെ.ട്ടെന്നു ത.ന്നെ അവിടെ നിന്നും എണീറ്റു പോയി.

അയാളുടെ പോക്ക്‌ കണ്ട കാർ.ണോന്മാർ മനസ്സിലുറപ്പിച്ചു, അയാൾ ഇനി ഒരിക്കലും ഫോൺ സൈലന്റാക്കാതെ പള്ളിയിൽ വരില്ല എന്ന്.
ഇമാമും മനസ്സിലുറപ്പിച്ചു, ഇനി അയാളൊരിക്കലും ഫോൺ പള്ളിയിൽ കോണ്ടുവരില്ല എന്ന്.

എന്നാൽ വർഷങ്ങൾക്ക്‌ ശേഷം പള്ളിയിൽ വന്ന അയാളും ഒന്നുറപ്പിച്ചു, ഇനി എന്തായാലും ഇങ്ങോട്ടില്ല എന്ന്.

- ആദിൽ എ റഹ്മാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ