2013 സെപ്റ്റംബർ 28, ശനിയാഴ്‌ച

മോക്ഷം

ബഹളം താരാട്ടായ്‌ മാറുന്നു
പരവശത മിഴികളെ തഴുകുന്നു
മുന്നിലെ വര രണ്ടായ്‌ പിളരുന്നു
കണ്ണടയിലും കാഴ്ച മങ്ങുന്നു;

കാർമേഘം കുത്തിയൊലിക്കുന്നു
ഇടിമിന്നൽ മാനം പിളർക്കുന്നു
വന്മരങ്ങൾ കാറ്റിലുലയുന്നു
കരതൻ മാറിൽ തിരമാലയിട്ടടിക്കുന്നു;

മഴ നനച്ച കവിൾത്തടങ്ങളിലൂടെ
അശ്രുകണമൊഴുകുന്നില്ല,
ഉപ്പു നുണഞ്ഞ നാവിൻ മീതെ
ചിരി വിടരുന്നില്ല,
വെയിലേറ്റു വാടിയ വദനമതിൽ
ഭാവമാറ്റമേതുമില്ല,
മുൾപ്പാതകൾ ഏറെ താണ്ടിയ
കാലുകൾക്കനക്കമില്ല!

ഹൃദയഭാരമിറക്കാനായെങ്കിൽ
ഇല്ലാവേലികൾ തകർക്കാനായെങ്കിൽ
കാലുകൾക്ക്‌ പറക്കാനായെങ്കിൽ
മനമതിനു സ്വതന്ത്ര്യയാകാനായെങ്കിൽ!

-ആദിൽ എ റഹ്മാൻ


2 അഭിപ്രായങ്ങൾ: